Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shade

ചുട്ടുപൊള്ളി പകൽ; താത്കാലിക തണല്‍ പന്തലുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതു ഇടങ്ങളിലെല്ലാം താത്കാലിക തണല്‍ പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദേശം. വഴിയോരങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യം എന്നിവ ഒരുക്കണം.

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍‌, തദ്ദേശ ജനപ്രതിനിധിക‌ള്‍, ഉദ്യോഗസ്ഥര്‍, സര്‍വീസ്, ട്രേഡ് യൂണിയന്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിത പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളില്‍ പൊതു പരിപാടികള്‍‌, സെലക്ഷന്‍ ട്രയലുകള്‍‌, പകല്‍പ്പൂരങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തും.

സംസ്ഥാനത്തു നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. സാധ്യമായ ഇടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സമയ ദൈര്‍ഘ്യം കുറയ്ക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം.

സഹകരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സൗജന്യ തണ്ണീര്‍ പന്തല്‍ ഒരുക്കണം. കുടിവെള്ളം, സംഭാരം, തണ്ണിമത്തന്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ജനകീയ സംവിധാനമൊരുക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് സര്‍വീസ്, സന്നദ്ധ, ട്രേഡ് യൂണിയന്‍ സംഘടനകള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് ഇതു നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം.

Latest News

Corehub Up